Saturday 2 February 2013

ഇനി യാത്ര തുടങ്ങട്ടെ

ആകാശങ്ങള്‍ക്കുമപ്പുറം മനോഹരമായ ഒരു  ലോകമുണ്ടെന്ന് മുത്തശ്ശി ആയിരുന്നു എന്നോടാദ്യം പറഞ്ഞത് .... അന്ന് താന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പൂച്ചക്കുഞ്ഞ് ചത്തപ്പോള്‍  ആ ജീവനില്ലാത്ത ശരീരത്തെ വിളിച്ചുണര്‍ത്താന്‍ ശ്രെമിക്കകയായിരുന്ന തന്നെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി തന്റെ കുഞ്ഞി കണ്ണുകള്‍ തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു ... " ഈ ആകാശത്തിനും അപ്പുറത്ത് മരിച്ചു പോയവര്‍ക്ക് കഴിയാനായി മനോഹരമായ ഒരു ലോകമുണ്ട് .. അവിടെ അവര്‍ സന്തോഷത്തോടെ കഴിയും .. അവരെ സ്നേഹിക്കാനും അവര്‍ക്ക് സ്നേഹിക്കാനും അവിടെ ഒരുപാടു മാലാഖമാര്‍ ഉണ്ട് " .. എല്ലാം കേട്ട് തല കുലുക്കി  മുത്തശ്ശിയെ നോക്കി .പക്ഷേ  തനിക്കു  തന്റെ  പൂച്ചക്കുഞ്ഞിനെ  കാണാനാവില്ലല്ലോ  എന്ന്  പറഞ്ഞു വീണ്ടും  കരഞ്ഞപ്പോള്‍ രാത്രിയില്‍ ആകാശത്ത് തന്നെ കാണാന്‍ ഒരു കുഞ്ഞു നക്ഷത്രമായി ആ പൂച്ചക്കുഞ്ഞു വരുമെന്ന് പറഞ്ഞു മുത്തശ്ശി തന്റെ കണ്ണുകള്‍ തുടച്ചു  . ആകാശത്തിനും അപ്പുറമുള്ള ലോകത്തേക്ക് അന്ന് മുതല്‍ തനിക്കും യാത്ര പോകണമെന്ന ആഗ്രഹമായിരുന്നു . 
        
               കുറച്ചു സമയത്തിനുള്ളില്‍ താന്‍ യാത്രയാകും ഈ ലോകത്തില്‍ നിന്നു തന്നെ .. പുറത്തിപ്പോള്‍ കൂരാകൂരിരുട്ടായിരിക്കും . വളരെ നിശബ്ദമായ അന്ധരീക്ഷം ഇടക്ക് അകലെ നിന്നു ഏതോ ട്രെയിന്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് . ഒരു കൊതുക് പോലും ഇവിടം വരാന്‍ മടിക്കുന്നു . ഒരു യാത്രക്ക് വേണ്ടി കാത്തിരിപ്പ് വളരെ  മുഷിപ്പാണ് .. കുട്ടിക്കാലത്ത് ആദ്യമായി മുത്തശ്ശിയോടൊപ്പം ഗുരുവായുര്‍ക്ക് പോകുന്നതിന്റെ തലേ ദിവസം രാത്രി താന്‍ ഉറങ്ങിയിരുന്നില്ല .എല്ലാ മലയാള മാസം ഒന്നാം തിയതിയും മുത്തശ്ശി ഗുരുവായുരപ്പനെ തൊഴാന്‍ പോകാറുണ്ടായിരുന്നു . കുട്ടിയായിരുന്ന തന്നെ തിരക്കില്‍ പെട്ട് പോകും എന്ന് പറഞ്ഞു മുത്തശ്ശിശി ഒരിക്കലും കൂടെ കൂട്ടിയിരുന്നില്ല്യ . പക്ഷേ തന്റെ കരച്ചില്‍ സഹിക്ക വയ്യാതെ ആണ് അന്നൊരിക്കല്‍ ഗുരുവായുര്‍ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞത് . അന്ന് രാത്രി തനിക്കൊരിക്കലും ഉറങ്ങാന്‍ കാഴ്ഞ്ഞില്ല്യ. വീടിനടുത്തുള്ള പാളത്തില്‍ കൂടെ ഓരോ ട്രെയിന്‍ പോകുന്നതും എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു പിറ്റേന്ന് പോകുന്ന യാത്രയെപ്പറ്റി ആലോചിച്ചു കൊണ്ട് . ഒരു ഏഴു വയസ്സുകാരന് അന്ന് അതൊരു വല്യ യാത്രയായിരുന്നു ഇന്ന് ഈ ഇരുപത്തെട്ടാം വയസ്സിലും  തന്റെ മനസ്സു ആ ഏഴു വയസുകാരനിലേക്ക് മടങ്ങിപ്പോകുന്നു .
                                
                 ഒരു കൊലപാതകിക്കു കിട്ടേണ്ട ശിക്ഷ തന്നെയാണ് തനിക്കു കിട്ടിയിരിക്കുന്നത് . താന്‍ ചെയ്തത് തന്റെ മനസ്സക്ഷിക്ക്  തെറ്റല്ലെങ്കിലും ഒരു ജീവന്‍ എടുക്കാന്‍ തനിക്കു അവകാശം ഇല്ലാത്തത് കൊണ്ട് തന്നെ താന്‍  ഈ  ശിക്ഷ അര്‍ഹിക്കുന്നു . ഒരു കോഴിയെ പോലും കൊല്ലാന്‍ കഴിയാതിരുന്ന താനിന്നു ഒരു കൊലപാതകി ആയിരിക്കുന്നു മൂന്നു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ് താന്‍ ആ കര്‍മം  നിറവേറ്റിയത് . കാത്തിരുന്നു ദിവസങ്ങള്‍ . ഓരോ ദിവസവും അവന് വേണ്ടിയുള്ള കത്തിക്ക് മൂര്‍ച്ച കൂട്ടുമായിരുന്നു . ഒറ്റ കുത്തിനു  തന്നെ  തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞില്ല . തന്റെ ഓരോ കുത്തിനും അവന്‍റെ പുളയല്‍  ഇപ്പോഴും കണ്മുന്നില്‍ ഉണ്ട്  തന്റെ കൈകള്‍ക്ക് ഇന്നും അവന്‍റെ ചോരയുടെ മണമാണ്  തനിക്കു അനുഭവപെടുന്നത് . താനും അവനും രണ്ടു പാര്‍ട്ടിയില്‍ ആയിരുന്നത് കൊണ്ട് അതൊരു രാഷ്ട്രിയ കൊലപാതകമാണെന്ന് പലരും വിശ്വസിക്കുന്നു . അവനെ കൊന്നതിനു ശേഷം ഒരിക്കല്‍ പോലും താന്‍ ഉരിയാടിയിട്ടില്ല . കോടതിയില്‍ വകീല്‍ ചോദിച്ച ചോദ്യത്തിന് മുഴുവന്‍ മൌനമായിരുന്നു ഉത്തരം . തെളിവുകളും സാക്ഷി മൊഴികളും തനിക്കു പ്രതികൂലമായിരുന്നത് കൊണ്ട് വധശിക്ഷ തന്നെ കിട്ടി . 
                        
                        ഏതു  നിമിഷത്തിലാണ് താന്‍  ആ തീരുമാനം എടുത്തത്‌ . തന്റെ കയ്യില്‍ കിടന്നു തന്റെ കുഞ്ഞു പെങ്ങള്‍ പിടഞ്ഞു മരിച്ചപ്പോഴോ .. അതോ  കത്തുന്ന ചിതക്കരികില്‍ നിന്നു അസ്തമയ സൂര്യനെയും അവളുടെ ആത്മാവിനെയും സാക്ഷിയാക്കി താന്‍ എടുത്ത തീരുമാനമോ. എന്തായാലും തന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നു എന്ന് ഈ നിമിഷവും തന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല  . പക്ഷേ ഒരച്ഛന്റെ സ്നേഹം നിഷേധിക്കാന്‍ തനിക്കു അവകാശം ഉണ്ടോ .എന്ന് മാത്രമാണ് . ഇന്നും എന്നും തന്നെ അലട്ടിയ ചോദ്യം . ക്രൂരനെന്നു ലോകം വിധി എഴുതിയപ്പോഴും തെറ്റ് ചെയ്തു എന്ന് മനസ്സിന് തോന്നിയിട്ടില്ലാരുന്നു . തല ഉയര്‍ത്തിപിടിച്ചു തന്നെയാണ് ശിക്ഷ വിധിക്കുമ്പോഴും നിന്നത് . 
                                    
  
                   അച്ഛനും അമ്മയും ഇല്ലാതിരുന്ന തന്നെയും അനിയത്തിയെയും മുത്തശ്ശി ആയിരുന്നു നോക്കിയിരുന്നത് . അവള്‍ക്കു പതിനേഴു വയസ്സും തനിക്കു ഇരുപത്തഞ്ചും  വയസ്സുള്ളപ്പോഴാണ് മുത്തശ്ശി തങ്ങളെ വിട്ടുപോയത് . മരണകിടക്കയില്‍ വെച്ചു മുത്തശി പറഞ്ഞത് അവളെ നല്ല പോലെ നോക്കണം എന്നാണു . അവളെ ഒറ്റക്കാക്കി എങ്ങും പോകരുതെന്നും അമ്മയില്ലാത്ത പെന്ക്കുട്ടിയാണ് സ്രെധിക്കണം എന്ന്  . പക്ഷേ മുതഷിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ തനിക്കായില്യ .. ഒരു എട്ടന് എത്ര തന്നെ ആയാലും ഒരു അമ്മയുടെ അത്രത്തോളം  എത്താന്‍ കഴിയില്ലല്ലോ . ആത്മാര്‍ത്ഥ സുഹൃത്തിനെ അമിതമായി വിശ്വസിക്കുകയും ചെയ്തു .  അവന്‍റെ പെങ്ങളെ താന്‍ പെങ്ങളായി കാണുന്ന പോലെ അവനും തന്റെ പെങ്ങളെ കാണുമെന് കരുതിയ തനിക്കു തെറ്റി . ഭാര്യയും കുട്ടിയുമുള്ള അവന് തന്റെ മീനു കുഞ്ഞനിയതിയാണെന്ന് താന്‍ കരുതി . പാവം അവള്‍ക്കും തന്നെ പോലെ തന്നെ ആയിരുന്നില്ല്യെ അവന്‍ . തനിക്കു വിളമ്പി തരുന്ന പോലെ എത്ര തവണ അവനും അവള്‍ സ്നേഹത്തോടെ ചോറ് വിളംബിയിരിക്കുന്നു . നശിച്ച ആ യാത്രയാണ് തനിക്കെല്ലാം നഷ്ട്ടമാക്കിയത് . പോകണ്ടായിരുന്നു  എന്ന് പിന്നീട് പലപ്പോഴും തോന്നിയ യാത്ര . 
       
                  തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുനു . താന്‍ വൈകിയത് കൊണ്ടാകുമെന്ന് കരുതി . പുറത്തു പോയി വരുമ്പോള്‍ അവള്ക്കയി  താനെന്നും മിട്ടായി കരുതാറുണ്ടായിരുന്നു . എത്ര പിണങ്ങിയാലും അത് കൊടുക്കുമ്പോള്‍  അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും . അവളും താനും വലുതായിട്ടും മാറാത്ത ഒരു ശീലമായിരുന്നു അത് . പക്ഷേ അന്ന് അത് കൊടുത്തപ്പോള്‍ വാങ്ങി അലസമായി മേശപുറത്ത്‌ വെച്ചതല്ലാതെ അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല്യ . രാവിലെ താന്‍ ഉണരുമ്പോള്‍ ആ മേശപുറത്ത്‌ അപ്പോഴും താന്‍ കൊടുത്ത  മിട്ടയികള്‍ ഉറുമ്പ് അരിച്ചു കിടക്കുകയായിരുന്നു . എന്ത് പറ്റി ഈ പെണ്ണിന് എന്നാലോചിച്ചു കൊണ്ടാണ് താന്‍ മുറ്റത്തിറങ്ങിയത് . അകലെ നിന്നും അവള്‍ റെയില്‍വേ പാളത്തിനടുത്തുള്ള  മരത്തില്‍ ചാരി എന്തോ ആലോചിച്ചു നില്‍ക്കുകയായിരുന്നു . താന്‍ അടുത്ത് ചെന്നതോന്നും അറിയാതെ ആകാശത്തേക്കും നോക്കി ഒരേ നില്‍പ്പ് . മോളെ എന്നും വിളിച്ചു ആ തോളില്‍ പിടിച്ചപ്പോഴാണ് അവള്‍ ഞെട്ടി തന്നെ നോക്കിയത് . തന്റെ കൈകളില്‍ അവളുടെ വിറയല്‍ അറിയാമായിരുന്നു . തന്റെ മുഖത്തേക്ക് നോക്കിയാ  ആ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു . ഒന്നും മിണ്ടാതെ ഒരു കടലാസ് തുണ്ട് തന്റെ കയ്യില്‍ തന്നതിന് ശേഷം തന്റെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് തനിക്കു തടയാന്‍ കഴിയുന്നതിനു മുന്നേ അവള്‍ ആ ട്രെയിനിനു മുന്നില്‍ ചാടി കഴിഞ്ഞിരുന്നു . ട്രെയിന്‍ തട്ടി അവള്‍ തന്റെ മുന്നിലെക്കാണ് തെറിച്ചു വീണത്‌ . ഓടിച്ചെന്നു  അവളെ കൊരിയെടുക്കുമ്പോഴും ഒരു കുഞ്ഞു ജീവന്‍ ബാക്കി ഉണ്ടായിരുന്നു പക്ഷേ തന്റെ കവിളില്‍ കൈകള്‍ ചേര്‍ത്ത് അവനെ കൊല്ലണം എന്ന് പറഞ്ഞു അവള്‍ പിടഞ്ഞു മരിച്ചപ്പോള്‍ . .... പകയായിരുന്നു പിന്നീട് ഓരോ നിമിഷവും . ആ കത്ത് ഇടക്കൊക്കെ ഇരുന്ന് വായിക്കും . അവള്‍ അവസാനമായ് തനിക്കായ് കുറിച്ച വാക്കുകള്‍ .. തന്റെ പെങ്ങളുടെ മരണത്തിനു കാരണമായവന്‍  തന്നെ അവളുടെ മരണ ശേഷം എല്ലാറ്റിനും ഓടി നടന്നു . അവനെ കൊല്ലാന്‍ നല്ല ഒരു സമയം ഒത്തു കിട്ടാന്‍ താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു . അവളുടെ മരണം എന്തിന് വേണ്ടി എന്ന് ആരും അറിഞ്ഞില്ല . പാലത്തില്‍ കാലു കുരുങ്ങി അറിയാതെ ട്രെയിനിനു മുന്നില്‍ പെട്ടതാണെന്ന് പലരോടും താന്‍ കള്ളം  പറഞ്ഞു  തന്റെ പെങ്ങള്‍  കളങ്കപ്പെട്ടവളാണെന്ന്  മറ്റുള്ളവര്‍ അറിയാതിരിക്കാന്‍  ..അവന്‍റെ മരണം പോലും താന്‍ വൈകിച്ചു അവളുടെ മരണത്തിനു കാരണക്കാരന്‍ അവനാണെന്നറിയാതിരിക്കാന്‍.            
 
**                                   **                                      **                                             ** 
 
                      ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍  താന്‍ ഇവിടെ നിന്നു യാത്രയാകും ..തിരിച്ചു വരവില്ലാത്ത ഒരു വലിയ യാത്ര .. മരണം ആകാശത്തിനുമപ്പുറത്തേക്കുള്ള മനോഹര ലോകത്തേക്ക് . തനിക്കായ് കാത്തിരിക്കാന്‍ ഒരു പാട് ഹൃദയങ്ങള്‍ ഉണ്ടവിടെ അതുകൊണ്ട് തന്നെ  ഈ യാത്ര സന്തോഷകരം തന്നെ . കറുത്ത തുണികുള്ളില്‍ തന്റെ കണ്ണുകള്‍ മൂടപെട്ടു കഴിഞ്ഞു .  ആ കറുത്ത തുണിക്കുള്ളില്‍ തന്റെ തലയും മൂടിക്കഴിഞ്ഞിരിക്കുന്നു .പിന്നില്‍ കെട്ടിയിരിക്കുന്നത് കാരണം ചെറിയ ഒരു വേദന ഉണ്ട് കൈകള്‍ക്ക് . കഴുത്തില്‍ കയര്‍ ഇട്ടപ്പോള്‍ കഴുത്തില്‍ ചെറുതായി ഒരു ഇക്കിളി വന്നു .. ഇനി യാത്ര തുടങ്ങട്ടെ ....
 

No comments:

Post a Comment